അഞ്ചു ദിവസത്തെ മന:പ്രയാസം
ആരോട് പറയും എന്നോർത്ത്
ഞാൻ സഹസ്രനാമം ജപിച്ചു
എന്നിട്ടും മതിയാകാതെ,
എപ്പോഴുമെന്നപോലെ
ഭഗവാനോട് വഴി കാട്ടാൻ പ്രാർത്ഥിച്ചു .
ഞാൻ ചെയ്തത് ശരി എങ്കിൽ
എന്റെ സ്വപ്നത്തിൽ വരേണമേ,
ഞാൻ അപേക്ഷിച്ചു.
അഞ്ചാം ദിവസം ഉച്ചയോടെ സന്തോഷ വാർത്ത വന്നു
ഞാൻ എന്റെ പ്രാർഥനയും മറന്നു,
ഇന്ന് ആറാം ദിവസം സ്വപ്നത്തിൽ അല്ലാതെ
`ഭഗവദ് ഗീത' ആയി ഓടക്കുഴൽ പിടിച്ച കൃഷ്ണനായി,
സത്യമായ് അവിടുന്ന് മുന്നിൽ.
വിഗ്രഹം നോക്കി ഞാൻ ചോദിച്ചു,
`ഭഗവാനെ ഇത്രേം കരുണ എന്നോടോ'.
ഇളം തെന്നൽ ഏറി വന്ന സുഗന്ധം
എന്നോട് ചൊല്ലി
``നിന്നെ എനിക്ക് കാണാതെ ഇരിക്കാനാമോ''.
``നിന്നെ കേൾക്കാതിരിക്കാനാമോ''
No comments:
Post a Comment